ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത്...
സ്വഹീഹ്
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

എല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനി...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്...
സ്വഹീഹ്
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന...
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ...
സ്വഹീഹ്
മുസ്ലിം ഉദ്ധരിച്ചത്

ജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്കിടയിലേക്ക് പരിചയമില്ലാത്ത ഒരാളുടെ രൂപത്തിൽ വന്ന സംഭവമാണ് ഈ ഹദീഥിലൂടെ ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല...
സ്വഹീഹ്
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

അഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്‌ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള...
മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്...
സ്വഹീഹ്
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആ...

എല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനിയമം ബാധകമാണ്. അതിനാൽ ആരെങ്കിലും തൻ്റെ പ്രവർത്തനത്തിലൂടെ എന്തെങ്കിലും ഭൗതിക പ്രയോജനം മാത്രമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് ആ പ്രയോജനമല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ തൻ്റെ പ്രവർത്തനത്തിലൂടെ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവൻ്റെ പക്കൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്; അത് സാധാരണ ജീവിതവ്യവഹാരങ്ങളിൽ പെടുന്ന ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലുമൊക്കെയാണെങ്കിൽ പോലും (അതിന് പ്രതിഫലമുണ്ടായിരിക്കും). ശേഷം പ്രവർത്തനങ്ങളുടെ മേൽ നിയ്യത്തിനുള്ള (ഉദ്ദേശ്യം) സ്വാധീനം എന്താണെന്ന് കൂടി നബി ﷺ വിവരിക്കുന്നു. പുറമേക്ക് ഒരേ പോലെ കാണപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങൾ പോലും നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാറിമറിയും. ഉദാഹരണത്തിന് ഒരാൾ തൻ്റെ നാട് ഉപേക്ഷിച്ചു കൊണ്ട് ഇസ്‌ലാമിക ജീവിതം നയിക്കാനായി പാലായനം നടത്തുകയും, അതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിക്കുകയുമാണെങ്കിൽ അവൻ്റെ പാലായനം ഇസ്‌ലാമികമാണ്; അത് അല്ലാഹുവിങ്കൽ സ്വീകാര്യവും, അവൻ്റെ സത്യസന്ധമായ ഉദ്ദേശ്യത്തിനാൽ നാളെ പ്രതിഫലം നൽകപ്പെടുന്ന പ്രവർത്തിയുമായിരിക്കും. എന്നാൽ ഒരാൾ തൻ്റെ പാലായനത്തിലൂടെ എന്തെങ്കിലും ഭൗതിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ -ഉദാഹരണത്തിന് സമ്പത്തോ സ്ഥാനമോ കച്ചവടമോ വിവാഹമോ മറ്റോ ആണെങ്കിൽ- അവൻ ലക്ഷ്യം വെച്ച ആ ഉദ്ദേശ്യമല്ലാതെ അവന് ലഭിക്കുന്നതല്ല. പരലോകത്ത് അവന് പ്രതിഫലമോ പുണ്യമോ ഉണ്ടായിരിക്കുന്നതല്ല.
Hadeeth details

ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.
Hadeeth details

ജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്കിടയിലേക്ക് പരിചയമില്ലാത്ത ഒരാളുടെ രൂപത്തിൽ വന്ന സംഭവമാണ് ഈ ഹദീഥിലൂടെ ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിവരിക്കുന്നത്. കറുകറുത്ത മുടിയും, തൂവെള്ള വസ്ത്രവുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. യാത്ര കഴിഞ്ഞെത്തിയതിൻ്റെ അടയാളങ്ങളൊന്നും ആഗതൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല; ക്ഷീണമോ വസ്ത്രത്തിൽ പൊടിപടലങ്ങളോ ജഢപിടിച്ച മുടിയോ മുഷിഞ്ഞ വസ്ത്രമോ ഒന്നുമില്ല. അവിടെ കൂടിയിരുന്ന സ്വഹാബികൾക്കാർക്കും അദ്ദേഹത്തെ പരിചയവുമില്ല. നബി ﷺ യുടെ അരികിൽ അവർ കൂടിയിരിക്കുന്ന വേളയിൽ അദ്ദേഹം കയറിവരികയും, നബി ﷺ യുടെ മുൻപിൽ ഒരു വിദ്യാർത്ഥിയുടെ മര്യാദകളോടെ ഇരിക്കുകയും ചെയ്തു. ശേഷം നബി ﷺ യോട് ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹം ചോദിച്ചു. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ് നബി ﷺ അതിന് മറുപടിയായി ചെയ്തത്. രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) അംഗീകരിച്ച് ഉച്ചരിക്കലും, അഞ്ചു നേരത്തെ നമസ്കാരങ്ങൾ ശ്രദ്ധയോടെ നിർവ്വഹിക്കലും, അർഹരായവർക്ക് നിർബന്ധദാനമായ സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, കഴിവും ശേഷിയുമുള്ളവർ ഹജ്ജ് നിർവ്വഹിക്കലുമാണ് ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങൾ. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." കേൾവിക്കാരായ സ്വഹാബികൾക്ക് ഈ മറുപടി അത്ഭുതമുണ്ടാക്കി. കാരണം ചോദിക്കുന്ന വിഷയത്തെ കുറിച്ച് അറിവില്ലാത്തവരാണല്ലോ സാധാരണയായി ചോദിക്കാറുള്ളത്; എന്നാൽ ഇദ്ദേഹം ചോദ്യം ചോദിക്കുകയും ശേഷം ഉത്തരം ശരിവെക്കുകയും ചെയ്യുന്നു. ഇതെങ്ങനെ ശരിയാകും? ശേഷം ഈമാനിനെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്. ആറ് വിശ്വാസകാര്യങ്ങളാണ് അതിനുള്ള ഉത്തരമായി നബി ﷺ പറഞ്ഞു കൊടുത്തത്. അല്ലാഹുവിലുള്ള വിശ്വാസമാണ് അതിൽ ആദ്യത്തേത്; അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കലും, അവൻ്റെ വിശേഷണങ്ങളിൽ വിശ്വസിക്കലും, സൃഷ്ടിക്കുക എന്നത് പോലുള്ള അല്ലാഹുവിൻ്റെ പ്രവർത്തികളിൽ അവൻ ഏകനാണെന്ന് വിശ്വസിക്കലും, ആരാധനകൾ അവന് മാത്രം സമർപ്പിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്. രണ്ടാമത്തേത് മലക്കുകളിലുള്ള വിശ്വാസമാണ്; അല്ലാഹു പ്രകാശത്തിൽ നിന്ന് സൃഷ്ടിച്ച ഈ വിഭാഗത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിങ്കൽ ആദരണീയരാണ് അവരെന്നും, അല്ലാഹുവിനെ ധിക്കരിക്കാതെ അവൻ്റെ കൽപ്പനകൾ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ് മലക്കുകളെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. മൂന്നാമത് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്; അല്ലാഹു അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളുണ്ടെന്നും, ഖുർആനും തൗറാത്തും ഇഞ്ചീലും പോലുള്ള ഗ്രന്ഥങ്ങൾ അതിൽ പെട്ടതാണെന്നും ഓരോ മുസ്‌ലിമും വിശ്വസിക്കണം. നാലാമത് അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസമാണ്; അല്ലാഹുവിൽ നിന്നുള്ള മതത്തെ കുറിച്ച് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുന്ന അവൻ്റെ ദൂതന്മാരുണ്ട് എന്നും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിങ്ങനെയുള്ള നബിമാർ അവരിൽ പെട്ടവരാണെന്നും, നബിമാരിൽ അന്തിമനാണ് മുഹമ്മദ് നബി ﷺ യെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. അഞ്ചാമത് അന്ത്യനാളിലുള്ള വിശ്വാസമാണ്; മരണത്തിന് ശേഷം ഖബ്റിൽ 'ബർസഖീ' ജീവിതമുണ്ട് എന്നും, മനുഷ്യൻ മരണത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്യുന്നതാണെന്നും, അവൻ്റെ പര്യവസാനം ഒന്നല്ലെങ്കിൽ സ്വർഗത്തിലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ ആയിരിക്കുമെന്നും അവൻ വിശ്വസിച്ചിരിക്കണം. ആറാമത്തേത് അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസമാണ്; അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയുകയും, അവൻ്റെ യുക്തിക്ക് അനുയോജ്യമായി അവൻ നിർണ്ണയിക്കുകയും വിധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നും, അവൻ വിധിച്ചതും ഉദ്ദേശിച്ചതും സൃഷ്ടിച്ചതും പ്രകാരം മാത്രമേ എല്ലാ കാര്യങ്ങളും ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിക്കൽ അതിൽ പെട്ടതാണ്. ശേഷം ഇഹ്സാൻ എന്ന പദവിയെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്; അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം എന്ന് നബി ﷺ പറഞ്ഞു. ഈ പദവിയിലേക്കും ഉന്നതമായ സ്ഥാനത്തിലേക്കും ഒരാൾക്ക് എത്താൻ കഴിയുന്നില്ലെങ്കിൽ അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവൻ അല്ലാഹുവിനെ ആരാധിച്ചു കൊള്ളട്ടെ എന്നും നബി ﷺ തുടർന്ന് അറിയിക്കുന്നു. ഒന്നാമത്തേത് അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ ആരാധിക്കുന്ന പദവിയാണ്; മുശാഹദഃ എന്ന് അതിനെ വിശേഷിപ്പിക്കാം. ഇതാണ് ഏറ്റവും ഉന്നതമായ പദവി. രണ്ടാമത്തേത് അല്ലാഹു തന്നെ വീക്ഷിക്കുന്നുണ്ട് എന്ന സ്ഥിരമായ ബോധ്യമാണ്; അതിനെ മുറാഖബഃ എന്നും വിശേഷിപ്പിക്കാം. അടുത്ത ചോദ്യം എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്നതായിരുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന, ഒരാൾക്കും അവൻ അറിയിച്ചു കൊടുത്തിട്ടില്ലാത്ത കാര്യമാണ് അത് എന്നും, സൃഷ്ടികളിൽ ഒരാൾക്കും അക്കാര്യം അറിയുകയില്ലെന്നും നബി ﷺ അതിന് മറുപടിയായി പറഞ്ഞു. ചോദ്യകർത്താവിനോ ചോദ്യം കേൾക്കുന്ന വ്യക്തിക്കോ അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ശേഷം അന്ത്യനാളിൻ്റെ അടയാളങ്ങളെ കുറിച്ച് നബി ﷺ യോട് അദ്ദേഹം ചോദിച്ചു. 'അടിമസ്ത്രീ തൻ്റെ ഉടമസ്ഥനെ പ്രസവിക്കുക' എന്നതാണ് ഒന്നാമത്തെ അടയാളം; അടിമസ്ത്രീകളും അവരുടെ സന്താനങ്ങളും അധികരിക്കലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും, മാതാവിനോട് അടിമകളെ പോലെ പെരുമാറുന്ന ധിക്കാരികളായ മക്കൾ ഉണ്ടാകലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും ഈ പ്രയോഗത്തിന് വിശദീകരണം പറയപ്പെട്ടിട്ടുണ്ട്. ആടുകളെ മേയ്ക്കുന്നവരും ദരിദ്രരുമായവർക്ക് ഭൗതിക സമ്പത്തിൽ വിശാലത നൽകപ്പെടുകയും, തങ്ങളുടെ കെട്ടിടങ്ങളുടെ നിർമ്മാണത്തിലും അലങ്കാരങ്ങളിലും അവർ പൊങ്ങച്ചം നടിക്കാൻ ആരംഭിക്കുകയും ചെയ്യുമെന്നതാണ് രണ്ടാമത്തെ അടയാളം. ഈ ചോദ്യകർത്താവ് ജിബ്രീലായിരുന്നു എന്നും, സ്വഹാബികൾക്ക് അവരുടെ ദീൻ പഠിപ്പിച്ചു നൽകുന്നതിനാണ് അദ്ദേഹം വന്നെത്തിയത് എന്നും നബി ﷺ പിന്നീട് അറിയിച്ചു.
Hadeeth details

അഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്‌ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള കാര്യങ്ങൾ ഇസ്‌ലാമിൻ്റെ പൂർത്തീകരണത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഒരു കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ പോലെ ഒന്നാമത്തെ സ്തംഭം: രണ്ട് സാക്ഷ്യവചനങ്ങൾ; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന സാക്ഷ്യങ്ങൾ. ഈ രണ്ട് സാക്ഷ്യങ്ങളും ഒരു സ്തംഭമാണ്. അവയിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല. അല്ലാഹുവിൻ്റെ ഏകത്വവും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നതും, അവന് പുറമെയുള്ള ഒരാൾക്കും ആരാധനകൾക്ക് അർഹതയില്ല എന്നുമുള്ള കാര്യം വിശ്വസിച്ചംഗീകരിച്ചു കൊണ്ടും, അതിൻ്റെ താൽപ്പര്യങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ടും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റിക്കൊണ്ടുമാണ് ഈ സാക്ഷ്യവചനങ്ങൾ ഒരാൾ ഉച്ചരിക്കേണ്ടത്. രണ്ടാമത്തെ സ്തംഭം: നിസ്കാരം നിലനിർത്തലാണ്. രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളായ സുബ്ഹ്, ദ്വുഹർ, അസ്വർ, മഗ്‌രിബ്, ഇശാഅ് എന്നിവ അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ കർമ്മങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. മൂന്നാമത്തെ സ്തംഭം: നിർബന്ധ ദാനമായ സകാത്ത് നൽകൽ. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തുകളിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. ഈ സമ്പത്തിന് അർഹതയുള്ളവർക്കാണ് അത് നൽകേണ്ടത്. നാലാമത്തെ സ്തംഭം: ഹജ്ജ്; അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തോടെ മക്കയെ ലക്ഷ്യം വെച്ചു പുറപ്പെടലാണത്. അഞ്ചാമത്തെ സ്തംഭം: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ. ഭക്ഷണപാനീയങ്ങളിൽ നിന്നും നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളിൽ നിന്നും പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോട് കൂടി വിട്ടുനിൽക്കുകഎന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
Hadeeth details

അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത പരിപൂർണ്ണ മുവഹ്ഹിദുകളെ (ഏകദൈവാരാധകരെ) ശിക്ഷിക്കാതിരിക്കുക എന്നതാണ് അവൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് ഞാൻ ഈ മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ച് അറിയിച്ചു കൊടുക്കട്ടെയോ?! അവർക്ക് അത് സന്തോഷം പകരുമല്ലോ?!" എന്നാൽ നബി -ﷺ- അദ്ദേഹത്തെ വിലക്കി. ജനങ്ങൾ ഇത് കേട്ടാൽ ഈ ശ്രേഷ്ഠതയിൽ മാത്രം പ്രതീക്ഷവെക്കും (പ്രവർത്തനങ്ങൾ ചെയ്യാത്തവരായി മാറും) എന്ന ഭയമാണതിന് കാരണം.
Hadeeth details

മുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ. ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്." താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു. എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു. അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.
Hadeeth details

ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് നാവ് കൊണ്ട് പറയുകയും സാക്ഷ്യം വഹിക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും, ഇസ്‌ലാമിന് പുറമെയുള്ള എല്ലാ മതങ്ങളിൽ നിന്നും ബന്ധവിഛേദനം നടത്തുകയും ചെയ്താൽ അവൻ്റെ ജീവനും സമ്പാദ്യവും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പവിത്രമായിരിക്കുന്നു. ഈ വാക്ക് പറഞ്ഞവരുടെ പ്രത്യക്ഷമായ പ്രവർത്തനങ്ങളെ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ; അവൻ്റെ സമ്പത്ത് അവനിൽ നിന്ന് എടുക്കപ്പെടുകയോ അവൻ്റെ രക്തം ചിന്തപ്പെടുകയോ ചെയ്യാവതല്ല. എന്നാൽ ഇസ്‌ലാമിക രാജ്യത്തുള്ള ശിക്ഷാനടപടികൾക്ക് വിധേയമാകാൻ കാരണമാകുന്ന എന്തെങ്കിലും പ്രവർത്തിച്ചാൽ അതിൻ്റെ നടപടികൾ സ്വീകരിക്കപ്പെടുന്നതായിരിക്കും. അവൻ്റെ വിചാരണ അല്ലാഹുവിങ്കലായിരിക്കും; അവൻ സത്യസന്ധമായാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞതെങ്കിൽ അല്ലാഹു അതിന് പ്രതിഫലം നൽകുന്നതാണ്. അവൻ കപടവിശ്വാസിയായിരുന്നെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷ അവനെ ബാധിക്കുന്നതാണ്.
Hadeeth details

നബി -ﷺ- യോട് ഒരാൾ ചോദിച്ചു: സ്വർഗപ്രവേശനം നിർബന്ധമാക്കുന്നതും നരകപ്രവേശനം നിർബന്ധമാക്കുന്നതുമായ രണ്ട് കാര്യങ്ങൾ ഏതെല്ലാമാണ്? അതിനുള്ള മറുപടിയായി നബി -ﷺ- പറഞ്ഞു: "ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനായി, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത വിധത്തിൽ മരണപ്പെടുക എന്നതാണ് സ്വർഗപ്രവേശനം നിർബന്ധമാക്കുന്ന കാര്യം. നരകപ്രവേശനം നിർബന്ധമാക്കുന്ന കാര്യമാകട്ടെ; ഒരാൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവനൊരു പങ്കാളിയെയോ സമനെയോ നിശ്ചയിച്ചു കൊണ്ട് മരിക്കലാണ്. അല്ലാഹുവിന്റെ സൃഷ്ടികർമത്തിലോ കാര്യകർതൃത്വങ്ങളിലോ, ആരാധനക്കുള്ള അവകാശത്തിലോ, നാമഗുണവിശേഷണങ്ങളിലോ പങ്കുചേർക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
Hadeeth details

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.
Hadeeth details

മുആദ് ബ്‌നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നബി -ﷺ- യമനിലേക്ക് പ്രബോധകനായും അദ്ധ്യാപകനായും അയച്ചപ്പോൾ ക്രിസ്ത്യാനികളിൽ പെട്ട ഒരു ജനതയാണ് യമനിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കാനുണ്ടാവുക എന്ന് വിവരിച്ചുകൊടുത്തു; അവർക്കായി തയ്യാറെടുക്കുന്നതിനും ശേഷം അവരോടുള്ള പ്രബോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊണ്ട് ആരംഭിക്കാനും ആ മുൻഗണനാ ക്രമം പാലിക്കാനും വേണ്ടിയാണ് അവിടുന്ന് അദ്ദേഹത്തിന് ഈ ഉപദേശം നൽകിയത്. ആദ്യം അവരെ ക്ഷണിക്കേണ്ടത് വിശ്വാസം ശരിയാക്കുന്നതിന് വേണ്ടിയായിരിക്കണം; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കുന്നതിലൂടെ അത് സംഭവിക്കുന്നു. കാരണം അതിലൂടെ അവർ ഇസ്‌ലാമിൽ പ്രവേശിക്കുന്നു. ആദ്യത്തെ ഈ കൽപ്പന അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീട് അവരോട് നമസ്കാരം നിലനിർത്താനാണ് കൽപ്പിക്കേണ്ടത്. കാരണം തൗഹീദ് (ഏകദൈവാരാധന) കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യത അതാണ്. നമസ്കാരം അവർ നിലനിർത്തിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് ദരിദ്രർക്ക് സകാത്ത് (നിർബന്ധ ദാനം) നൽകാൻ കൽപ്പിക്കണം. ഈ നിർദേശങ്ങൾക്ക് ശേഷം നബി -ﷺ- മുആദിനോട് അവരുടെ സമ്പത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ടത് എടുക്കുന്നത് വിലക്കി; കാരണം മദ്ധ്യമനിലവാരത്തിലുള്ള സമ്പത്ത് മാത്രമേ നിർബന്ധമായും നൽകാൻ ബാദ്ധ്യതയുള്ളൂ. ശേഷം മറ്റുള്ളവരോട് അതിക്രമം ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തു; കാരണം അതിക്രമിക്കപ്പെട്ടവൻ അദ്ദേഹത്തിനെതിരെ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.
Hadeeth details

ഖിയാമത്ത് നാളിൽ തൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്ക് തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന കാര്യം അല്ലാഹുവിന് പുറമെ ഒരാളിലും പങ്കുചേർക്കാതെയും, മറ്റൊരാളെ കാണിക്കുക എന്ന ഉദ്ദേശ്യമില്ലാതെയും പറഞ്ഞവനാണ് ഈ പ്രതിഫലം ലഭിക്കുക എന്നർത്ഥം.
Hadeeth details

ഇസ്‌ലാമിക വിശ്വാസത്തിന് അനേകം ശാഖകളും ഇനങ്ങളുമുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അവ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമെല്ലാം ഉൾപ്പെടുന്നതാണ്. ഇസ്‌ലാമിക വിശ്വാസത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ഘടകം ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഈ വാക്കിൻ്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റി കൊണ്ടുമാണ് ഈ വാക്ക് പറയേണ്ടത്. അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഒരേയൊരുവനും ഏകനായ ആരാധ്യനെന്നും, അവന് പുറമെ മറ്റാർക്കും അതിൽ യാതൊരു അർഹതയുമില്ല എന്നും അവൻ വിശ്വസിച്ചിരിക്കണം. ജനങ്ങൾക്ക് വഴികളിൽ പ്രയാസം സൃഷ്ടിക്കുന്ന ഏതൊരു കാര്യവും എടുത്തു നീക്കലാണ് ഈമാനിൻ്റെ ഏറ്റവും താഴെയുള്ള പ്രവർത്തനം. ലജ്ജ ഈമാനിൻ്റെ ഭാഗങ്ങളിൽ പെടുമെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന് ഭംഗി നൽകുന്നത് മാത്രം പ്രവർത്തിക്കാനും, അവനെ മോശപ്പെടുത്തുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജ.
Hadeeth details